തീവ്രവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തീവ്രവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, നവംബർ 03, 2011

കടിക്കുന്ന പട്ടിയെ ഇനിയും പൈസ കൊടുത്തു വാങ്ങണോ ?

സ്വന്തം രാജ്യത്തിന്‌ വേണ്ടി പോരടിക്കുന്നവരെ തീവ്രവാദിയും അധിനിവേശം നടത്തി പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കൊല ചെയ്യുന്ന ഇസ്രായേല്‍ ഭീകരന്മാരെ പൌരന്മാര്‍ എന്നും വിശേഷിപ്പിക്കുന്ന മലയാള മനോരമ എന്നാ വിഷലിപ്തമായ പത്രം ഇനിയും നമ്മള്‍ ചുമക്കണോ? ജൂത രാഷ്ട്രത്തോട് ഇവര്‍ക്ക് പല കടപ്പാടും ഉണ്ടാകാം, എന്നാല്‍ പിഞ്ചു കുഞ്ഞിനെ അടക്കം വെടിവെച്ചു കൊന്നപ്പോള്‍ തീവ്രവാദികളെ വെടി വെച്ച് കൊന്നു എന്ന് പുലമ്പുന്ന ഇ തനി കുരിശു പത്രത്തിന്റെ ധിക്കാരപരമായ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യ സമൂഹം കനത്ത വില നല്‍കേണ്ടി വരും.






മനോരമക്ക് തീവ്ര വാദിയായ പിഞ്ചു ബാലന്‍

ഇന്ത്യയില്‍ എവിടെ എങ്കിലും ഒരു പടക്കം പൊട്ടിയാല്‍ ഇന്ന് വരെ ആരും കേള്‍ക്കത്ത അറബിക് പേരുപയോഗിചുള്ള ഒരു സംഘടനക്ക് ബന്ടമുണ്ടോ എന്ന് സംശയിക്കുന്നു എന്ന് ഐ ബിയെ ഉദ്ധരിച്ചു കൊണ്ട് ഹോട്ട് ന്യൂസ്‌ പുറത്തുവിടുന്ന മനോരമ, കഴിഞ്ഞ ജൂലായില്‍ നോര്‍വെയില്‍ നടന്ന 85 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു ഉത്തരവാദിയായ ആള്‍ മനോരമക്ക് തീവ്ര വാദി അല്ല അയാള്‍ വെറും ക്രിസ്ത്യന്‍ യഥാസതിക വാദി !!!





കഴിഞ്ഞ വര്ഷം അമേരിക്കയിലെ ന്യൂ യോര്‍ക്ക് ടൈം സ്ക്വയറില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ മുസ്ലിങ്ങളാണ് എന്നതിന് മനോരമ തെളിവായി ഉദ്ദരിച്ചത് കണ്ടാല്‍ പിഞ്ചു കുട്ടികളടക്കം ചിരിച്ചു പോകും , നിസ്സാന്‍ പാത്ത്ഫൈന്‍ഡര്‍ എന്നാല്‍ കാറിന്റെ പേരാണെന്ന് അറിയാത്ത മനോരമ “ നിസ്സാന്‍ “ എന്ന് കണ്ടപ്പോള്‍ അങ്ങുറപ്പിച്ചു അതൊരു മുസ്ലിം തീവ്ര വാദിയാണെന്ന് !!!

ഇല്ലാത്ത ലവ് ജിഹാദിന്റെ പേരില്‍ പരമ്പരകള്‍ എഴുതി ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും , പരസ്പ്പരം സ്നേഹത്തോടെ കയിഞ്ഞിരുന്ന രണ്ടു മത വിഭാഗത്തെ സംശയത്തോടെ നോക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തതില്‍ ഇ കോട്ടയം അച്ചായന്റെ പത്രമായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്,

ലവ് ജിഹാദ്‌ എന്നാ ഒരു സംഭവമേ ഇല്ല എന്ന് കോടതി അണയിട്ട് പറഞ്ഞപ്പോള്‍ മനോരമക്ക് അതൊരു വാര്‍ത്തയെ ആയിരുന്നില്ല , കേരളത്തിലെ ആദ്യത്തെ “ ബസ്‌ കത്തിക്കല്‍ “ ആയിരുന്നു കളമശേരി ബസ്‌ കത്തിക്കല്‍ എന്നാ രീതിയില്‍ ആയിരുന്നു മനോരമ വാര്‍ത്തകള്‍ ഹൈ ലൈറ്റ്‌ ചെയ്തത് ആരും മറന്നിട്ടില്ല. കയിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന മിക്ക സ്ഫോടങ്ങളുടെയും പിന്നില്‍ സംഘ പരിവരമാണെന്നു സ്വാമി അസിമനന്ദ കുറ്റ സമ്മതം നടത്തിയത് പത്രത്തിന് വാര്‍ത്ത‍ ആയില്ല അല്ലെങ്കില്‍ ഒന്നോ രണ്ടോ നാളില്‍ ആ വാര്‍ത്ത‍ കെട്ടടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.


ഇനിയും ഇ കുരിശ് നമ്മള്‍ ചുമക്കണോ ? ഞാനോ നിങ്ങളോ ബഹിഷ്കരിച്ചത് കൊണ്ട് മനോരമ പൂട്ടനോന്നും പോകുന്നില്ല എങ്കിലും സ്വന്തം മന്സാക്ഷിയോടുള്ള കടമ എന്നാ നിലയില്‍ ഒന്ന് ആലോചിക്കുക “ കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങണോ?”